2016, ഏപ്രിൽ 27, ബുധനാഴ്‌ച

മാണിക്യം

തീണ്ടാരിത്തുണിയിലിഴഞ്ഞ
 ഏതോ മഞ്ഞച്ചേരയുടെ
ശാപം
സർപ്പകോപമായി
വന്നു കൊത്തി
നീലിച്ചൊരു കൂട്ടുകാരി

അന്ധതയുടെ
വിഷംതീണ്ടിയവൾ
കാടുകേറി
വിശ്വാസങ്ങളിലെ
ഹോമാഗ്നികളിൽ
താലിക്കിനാവ് ഹോമിച്ചവൾ

കാടുകത്തുമ്പോൾ
വളയുരിഞ്ഞ്
വിളർത്ത്
കൊലുത്തവൾ
കാവകങ്ങളിൽ
പത്തിപൊക്കിയ കല്ലിനു
മഞ്ഞതേച്ച്
മൺപുറ്റിനു പാലൂട്ടി
മുടിയഴിഞ്ഞാടിയാടി
തിമിർത്തു
കുഴഞ്ഞവൾ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ