ഞരമ്പുകളൂറ്റി
പച്ചയായ
പച്ചകളെല്ലാമെടുത്ത്
ഉണക്കിവെച്ചിട്ടുണ്ട് ഞാൻ..
ഔഷധമെന്നോ
ദശപുഷ്പങ്ങളെന്നോ
മുദ്രകുത്തിയവ.
നാട്ടുപച്ചകളുടെ
ഓർമ്മയ്ക്ക്
പഴയ
പുസ്തകങ്ങൾക്കിടയിലെവിടെയോ
നിറംമങ്ങിയൊരു
താളിലുണ്ട്
പേരെഴുതിയ
കടലാസു തുണ്ട്
നെഞ്ചോടു ചേർത്ത്
വറ്റുടച്ചൊട്ടിച്ച
ഓരോർമ്മയും പേറി,
കരിയില മൗനത്തിലവ
നീറി നീറിപ്പൊടിയുന്നു;
ജീവനൂറ്റിയതിൻറെ
തീരാവേദനയിപ്പോഴുമുണ്ട്
വിളറിപ്പരന്നങ്ങനെ.. 😁