പൊട്ടുകുത്തി
ഊട്ടിയുറക്കിയ
പാവപ്പെണ്ണിലായിരുന്നാദ്യം
അമ്മയായിപ്പിറന്നത്..
വെളള ഷിമ്മീലൊഴുകിപ്പരന്നവളാദ്യം
നീന്തിക്കയറിയ
തെച്ചിക്കാട്..
(അകത്തളങ്ങളിലടച്ചിട്ട്
തലമൂടി
കത്തിയൂരിപ്പിടിച്ച്
വെളിക്കിറങ്ങണ
ചോരപ്പെണ്ണുങ്ങളുണ്ടായിരുന്നത്രേ)
കരിവളപൊട്ടിയ
പ്രണയത്തുണ്ടിലാണവളുടെ
സ്നേഹം വ്യാഖ്യാനിക്കപ്പെട്ടത്..
പിന്നെയെന്നോ
ഏതോ നിലാവത്താണ്,
ഈയെട്ടിൻറെ ഓട്ടക്കണ്ണിലൊരു പൊട്ടിയായ് ചിതറിപ്പോയത്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ