2015, ജൂലൈ 31, വെള്ളിയാഴ്‌ച

സ്വപ്നങ്ങൾ

അവൾക്കുണ്ടായിരുന്നിരിക്കാം
ഇല്ലായ്മകളിൽ ചിറകുകരിഞ്ഞ
പെണ്മയുടെ മോഹങ്ങൾ

വരിഞ്ഞിറുക്കുന്ന ചുംബനത്തിൽ
ഓരോന്നിലും പൊട്ടിയതാലിച്ചരട്
മുറിപ്പാടിൻറെ നീറ്റലിൽ കൊതിച്ച
വാക്കുകളുടെ സ്നേഹസ്പർശം
അലസതയുടെ ബീജത്തിൽ
പിറക്കാൻ മറന്ന ഉണ്ണികൾ
വേദനയുടെ സ്വരജതികളിൽ
ഉണരാത്ത താരാട്ടുകൾ
വരണ്ട തൊണ്ടക്കുഴികളിലെ
അടങ്ങാത്ത മുലപ്പാൽച്ചിരി

അവളെ വേട്ടയാടിയിരിക്കാം
മടിക്കുത്തഴിക്കുമ്പൊഴും
പിടഞ്ഞെണീക്കുമ്പൊഴും
കുടുംബിനിയുടെ പേക്കിനാവുകൾ

ആവേശമടങ്ങി സുഖം വിലപേശി
കുപ്പായമണിഞ്ഞവരാരെങ്കിലും
ഓർത്തുകാണുമോ
അവളുടെ സ്വപ്നങ്ങൾ
കരിന്തിരി കത്തിയ കണ്ണുകൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ