2015, ജൂലൈ 20, തിങ്കളാഴ്‌ച

ആൾദൈവങ്ങൾ അരങ്ങത്താടുമ്പോൾ

ഇവിടെ
വിശ്വാസങ്ങൾ വിളക്കു തെളിയിച്ച സന്ധ്യകൾ
ഭക്തിയുരുകിയൊലിച്ചു
കറുത്ത ശിലാരേഖകൾ
അന്തിത്തിരി കെടുത്തി
ദൈവമിറങ്ങിയ പടവുകൾ
കരിയിലകൾ കണക്കെ
ഓർമ്മകൾ വീണുചിതറുമ്പോൾ
ഭൂതകാലത്തിൻ മുൾമുടിചാർത്തി
നാമം ജപിച്ച്
നരയുടെ നീണ്ട പകലുകൾ താണ്ടി
പടർന്നു പന്തലിച്ചിന്നും
അരയാൽ മാത്രം സാക്ഷി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ