2015, നവംബർ 6, വെള്ളിയാഴ്‌ച

വിൽപത്രം

പിരിയുമ്പോൾ
തിരികെ തരാനുണ്ട്
പകുത്തെടുത്ത
ഹൃദയത്തിൻറെ
പാതി;
അതിലുണ്ടാകും
ഓർമ്മ വരണ്ട
വിളർച്ച.

ചുംബനപ്പാതികളിലെ
ചൊടിപ്പുകളിലിപ്പോ
കണ്ണുനീരുണ്ട
കയ്പായിരിക്കും
എങ്കിലുമൂറ്റുക
പിന്നെപ്പിന്നെ മധുരിക്കും.

ഇനിയുമുണ്ട്
കടംകൊള്ളലും
കാത്തുവെയ്ക്കലും
ദീർഘനിശ്വാസങ്ങളുടെ
മഹാമൗനങ്ങൾ,
കാത്തിരിപ്പിൻറെ
നെടുവീർപ്പുകൾ.

മഴവേനലിലെ
കുടപ്പകുതികൾ
ചായക്കോപ്പയിലെ
മധുരപ്പകുക്കൽ.

പിന്നെയുമുണ്ട്
മറുപാതിയുടെ
ഒരിറ്റു ദാഹം
ഒരിറ്റു രക്തം
ഒരു നിർവൃതി
നിൻറെ
ജീവൻറെ
കുഞ്ഞുതുടിപ്പ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ