2015, നവംബർ 28, ശനിയാഴ്‌ച

പനിക്കാലങ്ങൾ

വെളിച്ചം
കണ്ണുകുത്തുന്ന
മഞ്ഞവെയിലാകുന്നു.

കയ്പേറുന്ന
ഉമിനീരിൽ
രുചിവറ്റിയ നാവ്.

ചുണ്ടുകൾ
വരണ്ട
നീർനിലങ്ങളാകുന്നു;
ചുടുനിശ്വാസങ്ങളും
നെറ്റിത്തടങ്ങളും
മരുഭൂവിനെ
ഓർമ്മിക്കുന്നു.

ഉടലുകൾ
പട്ടടച്ചൂടിൽ
വെന്തുരുകുന്ന
വിറകിൻ കഷ്ണമായ്,
വിറങ്ങലിച്ച്
പനിക്കാലങ്ങളോരോന്നും
മരണദിനങ്ങളാവുന്നു. 😇

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ