കുടൽസഞ്ചിയിൽ
കുത്തിനിറച്ച
ഹരിതവർണ്ണങ്ങളെ
തികട്ടിയെടുത്ത്
ചവച്ചരച്ച്
ഒരാട്.
നിത്യസ്മൃതിയുടെ
ഭണ്ഡാരത്തിൽ നിന്നും
അനുഭവത്തിൻറെ
കത്തിക്കുത്തേറ്റ
ഓർമ്മകളെടുത്തയവിറക്കി
ഒരു ജീവിതം.
ഇവ രണ്ടും
മരണത്തിൻറെ
വാളിനുമുന്നിൽ
ഒരുനിമിഷം
തലകുനിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ