2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച

വീട്

മലർക്കെ തുറന്നിട്ടൊരു
വാതിലു വേണം
നിന്നിലേക്ക് മാത്രമായ്
കയറിയിറങ്ങിപ്പോകാൻ

ഇട്ടാവട്ടത്തെ
കാഴ്ചകൾ തേടുന്നൊരു
ജാലകപ്പഴുതു വേണം
എന്നിലേക്കൊന്നെത്തി നോക്കാൻ

എല്ലാഋതുക്കളിലും
നേരംതെറ്റിയ നേരത്തും
വന്നുകേറാനും
തലചായ്ച്ചുറങ്ങാനും
പരസ്പരമറിഞ്ഞുണരാനും
പിണങ്ങിയിറങ്ങിപ്പോകാനും
തണലാകുന്നൊരു വീടു നാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ