2015, ഒക്‌ടോബർ 18, ഞായറാഴ്‌ച

പെൺചോപ്പുകൾ

പെൺ
വസന്തങ്ങളിലാണ്
എപ്പോഴും
ചുവപ്പു പൂക്കുക

യോനിപ്പടർപ്പു
മറച്ചെത്തുന്ന
തീണ്ടാരിപ്പച്ചയിലാദ്യം
അവളൊരു
തെച്ചിച്ചോപ്പ്തേക്കും
താലി കൊരുക്കുന്ന
സിന്ദൂരക്കനവിലൊരു
തെച്ചിപ്പഴങ്ങൾ
പെറുക്കും

അധരച്ചുംബനങ്ങളും
നീറ്റലൊടുങ്ങാത്ത
മുറിവുകളും
ചോരതുപ്പുമ്പോൾ
സ്വപ്നം
പൂത്ത കണ്ണുകൾ
ചോരവറ്റി
വിളർക്കുമ്പോൾ
കേട്ടറിവുകളുളള
ഏതോ
തെരുവിലഭയം തേടും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ