പെൺ
വസന്തങ്ങളിലാണ്
എപ്പോഴും
ചുവപ്പു പൂക്കുക
യോനിപ്പടർപ്പു
മറച്ചെത്തുന്ന
തീണ്ടാരിപ്പച്ചയിലാദ്യം
അവളൊരു
തെച്ചിച്ചോപ്പ്തേക്കും
താലി കൊരുക്കുന്ന
സിന്ദൂരക്കനവിലൊരു
തെച്ചിപ്പഴങ്ങൾ
പെറുക്കും
അധരച്ചുംബനങ്ങളും
നീറ്റലൊടുങ്ങാത്ത
മുറിവുകളും
ചോരതുപ്പുമ്പോൾ
സ്വപ്നം
പൂത്ത കണ്ണുകൾ
ചോരവറ്റി
വിളർക്കുമ്പോൾ
കേട്ടറിവുകളുളള
ഏതോ
തെരുവിലഭയം തേടും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ