2015, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ഘോഷയാത്രകൾ

ഉറുമ്പുകൾ
വരിവരിയായി
അരിമണി
ചുമക്കുമ്പോൾ
വിരൽതൊട്ടു നിരതെറ്റിക്കാറുണ്ടായിരുന്നു

അയ്യപ്പൻ വിളക്കിനു
താലമെടുക്കുമ്പോൾ
കുഞ്ഞിക്കാലുകൾ
വയ്യെന്നോതി
ഇടയ്ക്കിരിക്കാറുണ്ട്

കോളേജിലെ
സമര പ്രകടനങ്ങൾക്ക്
കയറിയിറങ്ങാനൊരുപാട് വഴികളുണ്ടായിരുന്നു
ആദ്യമാദ്യം
ഏറ്റവും മുമ്പിലുണ്ടാവും
പിന്നെ പിന്നെ
നടന്നുനടന്ന്
പിന്നോക്കം
വായനാമുറിയിലേക്കോ
കാൻറീനിലേക്കോ
കേറിനാം
അഭയമിരക്കുന്നു

ഇന്നു വഴിനിറയെ യാത്രകളാണ്
ജനയാത്ര
പദയാത്ര
ഒരുയാത്രയിലും
കവലപ്രസംഗത്തിനല്ലാതെ
നേതാവിനെ ഇതുവരെ കണ്ടിട്ടില്ല
അണികളെല്ലാം പഴയനടപ്പുതന്നെ
പാവം ജനങ്ങളും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ